നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

25.9.12

ഇല്യാസും പച്ചക്കറികളും

ഇല്യാസിനെ ഞാന് പരിടയപ്പെട്ടത് ഈയിടെയാണ്. പരിചയപ്പെട്ടു കുറെ നാളുകഴിഞ്ഞ് ഞാനീക്കാര്യം ഭാര്യയോടു പറഞ്ഞപ്പോളാണ്. അയാളാണ് ഇയാളെന്ന് ഞാനറിഞ്ഞത്. ആ അയാള് എന്നു പറഞ്ഞാല് ഒരു വര്ഷമായി ഠൌണിലെ ഹ്യദയഭാഗത്തുള്ള കെട്ടിടത്തില് ലക്ഷത്തിലധികം രൂപ ഡിപ്പോസിറ്റു നല്കി പച്ചക്കറിക്കട നടത്തിയിരുന്ന ആളായിരുന്നു ഇല്യാസും ഭാര്യയും. അന്ന് എപ്പഴോ ഞാന് ആ കടയില് നിന്നു പച്ചക്കറി വാങ്ങിയിരുന്നു. എവിടുന്നാ പച്ചക്കറി വാങ്ങിയതെന്നു ഭാര്യ തിരക്കി ഠൌണിലെ ഇന്നഭാഗത്തെ കടയില് നിന്നാണ് പച്ചക്കറി വാങ്ങിയതെന്നും പറഞ്ഞു. അവിടെ ഭയങ്കര വിലയാണെന്നും സ്വര്ണ്ണക്കട നടത്തേണ്ടിടത്തു പച്ചക്കറിക്കട നടത്തുന്ന വല്യപുള്ളിയാണ് ആ കടക്കാരനെന്നും അയളുടെ  സുന്ദരിയായ ഭാര്യയാണത്രെ വില്ലത്തി എന്നും  ഭാര്യ പറഞ്ഞു. ഓ അതു ശരിയായിരിക്കും ഇത്ര വല്യ കടയെടുത്തിട്ടു വില കുറച്ചു വിക്കാന് പറ്റില്ലല്ലൊ ഞാനും ചിന്തിച്ചു പക്ഷേ അവിടെ കച്ചവടത്തില് അയാളെ സഹായിക്കുന്ന ഒരു സ്ത്രീയെ കണ്ടതായി ഞാന് ഓര്ത്തു കണ്ണുടക്കിപ്പോകുന്ന സുന്ദരിയെ കണ്ടില്ല. ഇനി നോക്കാം പക്ഷേ അവിടെ നിന്നും  ഇനി വാങ്ങാന് പറ്റില്ലല്ലൊ  വാങ്ങിയാല് കടയുടെ പേര് ഭാര്യയോടു പറയില്ലെന്നും ഞാന് തീരുമാനിച്ചു. പച്ചക്കറി വാങ്ങാനായി ഞാനൊരു ദിവസം പോയി പക്ഷേ അന്നു കട അടച്ചിട്ടിരിക്കുകയായിരുന്നു. എന്റെ തിരക്കുകാരണം പിന്നീട് പോകാനും പറ്റിയില്ല. മാത്രമല്ല എന്നോടു പച്ചക്കറി വാങ്ങണം എന്നു പറയുമ്പോഴല്ലേ വാങ്ങാന് പറ്റൂ.
പിന്നീട് പലപ്പോഴും ആ കട അടച്ചിട്ടിരിക്കുന്നതായി കണ്ടു. പിന്നെ ഞാനാക്കാര്യവും മറന്നു.

ഇപ്പോള് ഒരു വാടകവീടു തിരക്കി നടന്നപ്പോള് ഠൌണിലെ വേറൊരു ഭാഗത്തു വച്ചാണ്. ഇല്ലാസിനെ പരിചയപ്പെട്ടത്. നല്ല ചുവന്ന ചീര വച്ചിരിക്കുന്ന പച്ചക്കറികട കണ്ടു. ചീര വാങ്ങിയപ്പോള് എന്റെ ആവശ്യവും ഞാന് പറഞ്ഞു. അല്പ നേരം കൊണ്ടു ഞങ്ങള് നല്ല പരിചയക്കാരായി മാറി. എന്നെ സഹായിക്കാമെന്നു ഇല്യാസ് ഏറ്റു.  സംസാരിക്കുമ്പോഴൊക്കം ഇല്യാസ് പച്ചക്കറിവച്ചിരിക്കുന്ന കുട്ടകള്ക്കു ചുറ്റും നടന്ന് അവയിലെ ചീഞ്ഞവ പെറുക്കി കളയുകയും അവ വീണ്ടും വീണ്ടും അടുക്കി വക്കുകയുമായിരുന്നു. അയാളുടെ ആ പരിചരണം എന്നെ വല്ലാതെ ആകര്ഷിച്ചു. ആ പരിചരണത്തിന് എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു. അയാളുടെ വിരലുകള് അവയോടു സംസാരിക്കുന്നതു പോലെ തോന്നും. അയാളുടെ കൈകളാണ് അവയെ വളര്ത്തിയെടുത്തത് എന്നു തൊന്നിപ്പിക്കും വിധം വാല്സല്യവും സൌന്ദ്യര്യവും  ആ പരിചരണത്തിലുണ്ടായിരുന്നു. വാടകക്കു വീടു കിട്ടാന് വലിയ ബുദ്ധിമുട്ടാണെന്നും ഇപ്പോളീ ബംഗാളികളും മറ്റും വന്നു കൂട്ടത്തോടെ വലിയ വാടകകൊടുത്തു താമസിക്കുന്നതിനാല് ചെറിയ വരുമാനക്കാര്ക്ക് വീടു കിട്ടാന് വലിയ പ്രയാസമാണെന്നും ഇല്യാസു പറഞ്ഞു അതിനിടക്ക് എപ്പോഴൊ ഒരു സ്ത്രീ ആ കടയ്കകത്തുനിന്നും വന്നു. പെട്ടെന്നു എനിക്കു തോന്നിയ കാര്യം ഇല്യാസും ആ സ്ത്രീയും തമ്മില് പൊതുവായി എന്തൊക്കെയോ സാദ്യശ്യങ്ങള് ഉണ്ടെന്നതാണ്. അതെന്താണെന്നു കണാനും എനിക്കു കഴിഞ്ഞില്ല. പക്ഷേ പരസ്പരമുള്ള പൊരുത്തങ്ങളുടെ അദ്യശ്യമായ സാന്നിദ്ധ്യം എനിക്ക് അനുഭവപ്പെട്ടു. സഹോദരങ്ങളാണെന്നു പറയാനുള്ള രൂപസാദ്യശ്യം തമ്മിലില്ല. ഈ അനുഭവം എന്റെ മനസ്സിലൂടെ കടന്നുപോയപ്പോള് എന്റെ ചിന്തയെ മുറിച്ചുകൊണ്ട് കൂടുതല് ദൂരൂഹതകളുണര്ത്തിക്കൊണ്ട് അതു തന്റെ ഭാര്യയാണെന്നു ഇല്യാസു പറഞ്ഞു .  അവരുടെ ആകാരത്തില് നിന്നും അവരിതുവരെ അമ്മയായിട്ടില്ല എന്ന് എനിക്കുതോന്നി.
ഇല്യാസിന്റെ രൂപ സൌന്ദ്യര്യവും അവരുടെ സൌന്ദ്യര്യവും വേറെ വേറെ നോക്കിയാല് അവരൊരിക്കലും ഭാര്യാഭര്ത്താക്കന്മാരാകാനുള്ള വിദൂര സാധ്യതപോലും ഇല്ല. പക്ഷേ ആ പച്ചക്കറികള്ക്കിടയില് അവരില് വൈരുദ്ധ്യം കാണാന് എനിക്കു കഴിഞ്ഞില്ല. മറിച്ച് വിവരിക്കാനാവാത്ത പ്രകടിപ്പിക്കാനാവാത്ത സാദ്യശ്യങ്ങള് മാത്രമാണ് എനിക്ക് അനുഭവമായത്.

ആ സ്ത്രീയുടെ വെളുത്ത വിരലുകളും ആ പച്ചക്കറികൂടകളെ മനോഹരമാക്കാനും അവകളെ പരിചരിക്കാനും തുടങ്ങി.

ഞാനവിടെ നിന്ന് ഇറങ്ങും വരെ മറ്റാരും വാങ്ങാനായി അവിടെ വന്നില്ല.

ഈ ഇല്യാസാണ് അയാളാണെന്നു ഭാര്യ പറഞ്ഞത്.
അതു ശരിതന്നെയാവാം.
എങ്കിലും അയാളല്ല ഇന്നിയാള് എന്ന് ഞാനറിഞ്ഞതല്ലേ.
അന്നത്തെ അയാളല്ല എനിക്കും ഇന്നിയാള്

ഇല്യാസിന്റെ കടയിലെ അനുഭവങ്ങളും എന്റെ ചിന്തകളും ഞാന് ഭാര്യയുമായി പങ്കുവച്ചില്ല.

വീടു കിട്ടുന്നതില് അയാള് സഹായിക്കും എന്നു മാത്രം പറഞ്ഞു.

ഇല്യാസിന്റെ ചുവന്ന ചീര ഭാര്യ തോരനാക്കി. ഞങ്ങള് കഴിച്ചു.
ആ തോരന് കഴിച്ചപ്പോഴും മുറിഞ്ഞു വെന്തുകിടക്കുന്ന ചീരയിലകളും തണ്ടുകളും ഒക്കെ ഇല്യാസിന്റെ വിരലുകളുടെ പരിചരണം ഏറ്റവയാണെന്ന ഒര്മ്മ മാത്രമല്ല. ആ പരിചരണത്തിന്റെ സൌരഭ്യം ഞങ്ങളുടെ തീന്മേശയിലും വട്ടം ചുറ്റുന്നതായി എനിക്കു അനുഭവമായി. ഞങ്ങള് ഇല്യാസിന്റെ ഇലകളാണ് എന്ന് അവയൊക്കെയും വിളിച്ചു പറയുന്നുണ്ടോ

(തുടരും
ഇല്യാസിനെ ഞാന്  അടുത്തറിയുന്ന ഭാഗം ബാക്കി പിന്നീട് എഴുതാം.. 
നിങ്ങള്ക്ക് ഒരിക്കലും മറക്കുവാന് പറ്റാതായേക്കാവുന്ന ഒരു ഇല്യാസ് ...)


No comments:

Post a Comment