നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

31.12.12

2013 ലേക്ക് കടക്കുമ്പോള്‍

2013 ലേക്ക് കടക്കുമ്പോള്‍.....
ദില്ലിയിലെ തെരുവില്‍ കാട്ടാളന്‍മാരുടെ കാടത്തത്തില്‍ ‍നെഞ്ചുതകര്‍ന്നു ജീവനവസാനിച്ച ഒരു പെണ്‍കുട്ടിയുടെ ബലിയേറ്റുവാങ്ങിയ യുവത്വം ഭരണകൂടത്തെ വിരട്ടുന്ന ദിനങ്ങളിലാണ് ഉണരുന്നത്.
ഒരു ബലിയും വെറുതെയാവില്ല

20.11.12

Quick Tips to Improve Self Confidence

Quick Tips to Improve Self Confidence

Here are some quick tips to improve your Self Confidence.  If we are committed to have a healthy self confidence there are many things you can do every day to boost your self confidence, each small steps that will help you to reach your goal. The good news is that self-esteem is not fixed and can be improved, try some of the steps below to boost your confidence and self-esteem.

1) Identify your successes. Everyone is good at something, so discover the things at which you excel, then focus on your talents. Give yourself permission to take pride in them. Give yourself credit for your successes. Inferiority is a state of mind in which you've declared yourself a victim. Do not allow yourself to be victimized.

2) Look in the mirror and smile. Studies surrounding what's called the "facial feedback theory" suggest that the expressions on your face can actually encourage your brain to register certain emotions. So by looking in the mirror and smiling every day, you might feel happier with yourself and more confident in the long run.

3) Exercise and eat healthy. Exercise raises adrenaline and makes one feel happier and healthier. It is certainly an easy and effective way to boost your self-confidence.

4) Turn feelings of envy or jealousy into a desire to achieve. Stop wanting what others have just because they have it; seek things simply because you want them, whether anybody else has them or not.

{mosgoogle left}5) When you're feeling superbly insecure, write down a list of things that are good about you. Then read the list back. You'd be surprised at what you can come up with.

6) Don't be afraid to push yourself a bit - a little bit of pressure can actually show just how good you are!

7) You can try taking a martial arts or fitness class/course (or both). This will help build confidence and strength.

8) Invest in some new clothing and donate some of your old clothing to send a message to yourself that you both look sharp and feel sharp.

9) Try to make yourself talk positively at all times. When you hear yourself saying you can't do something, stop and say you can. Unless you try, you will never know whether you are able to or not.

10) Don't get wrapped up in your mistakes and dwell on bad points; they can contrast your good points or even give you something to improve. There's no feeling like being good at something you were really bad at.

11) Don't confuse what you have with who you are. People degrade their self worth when comparing possessions.

12) Surround yourself with nurturing friends, not overly critical individuals who make you feel inadequate or insecure. This could do great harm and damage to your self confidence.

25.9.12

ഇല്യാസും പച്ചക്കറികളും

ഇല്യാസിനെ ഞാന് പരിടയപ്പെട്ടത് ഈയിടെയാണ്. പരിചയപ്പെട്ടു കുറെ നാളുകഴിഞ്ഞ് ഞാനീക്കാര്യം ഭാര്യയോടു പറഞ്ഞപ്പോളാണ്. അയാളാണ് ഇയാളെന്ന് ഞാനറിഞ്ഞത്. ആ അയാള് എന്നു പറഞ്ഞാല് ഒരു വര്ഷമായി ഠൌണിലെ ഹ്യദയഭാഗത്തുള്ള കെട്ടിടത്തില് ലക്ഷത്തിലധികം രൂപ ഡിപ്പോസിറ്റു നല്കി പച്ചക്കറിക്കട നടത്തിയിരുന്ന ആളായിരുന്നു ഇല്യാസും ഭാര്യയും. അന്ന് എപ്പഴോ ഞാന് ആ കടയില് നിന്നു പച്ചക്കറി വാങ്ങിയിരുന്നു. എവിടുന്നാ പച്ചക്കറി വാങ്ങിയതെന്നു ഭാര്യ തിരക്കി ഠൌണിലെ ഇന്നഭാഗത്തെ കടയില് നിന്നാണ് പച്ചക്കറി വാങ്ങിയതെന്നും പറഞ്ഞു. അവിടെ ഭയങ്കര വിലയാണെന്നും സ്വര്ണ്ണക്കട നടത്തേണ്ടിടത്തു പച്ചക്കറിക്കട നടത്തുന്ന വല്യപുള്ളിയാണ് ആ കടക്കാരനെന്നും അയളുടെ  സുന്ദരിയായ ഭാര്യയാണത്രെ വില്ലത്തി എന്നും  ഭാര്യ പറഞ്ഞു. ഓ അതു ശരിയായിരിക്കും ഇത്ര വല്യ കടയെടുത്തിട്ടു വില കുറച്ചു വിക്കാന് പറ്റില്ലല്ലൊ ഞാനും ചിന്തിച്ചു പക്ഷേ അവിടെ കച്ചവടത്തില് അയാളെ സഹായിക്കുന്ന ഒരു സ്ത്രീയെ കണ്ടതായി ഞാന് ഓര്ത്തു കണ്ണുടക്കിപ്പോകുന്ന സുന്ദരിയെ കണ്ടില്ല. ഇനി നോക്കാം പക്ഷേ അവിടെ നിന്നും  ഇനി വാങ്ങാന് പറ്റില്ലല്ലൊ  വാങ്ങിയാല് കടയുടെ പേര് ഭാര്യയോടു പറയില്ലെന്നും ഞാന് തീരുമാനിച്ചു. പച്ചക്കറി വാങ്ങാനായി ഞാനൊരു ദിവസം പോയി പക്ഷേ അന്നു കട അടച്ചിട്ടിരിക്കുകയായിരുന്നു. എന്റെ തിരക്കുകാരണം പിന്നീട് പോകാനും പറ്റിയില്ല. മാത്രമല്ല എന്നോടു പച്ചക്കറി വാങ്ങണം എന്നു പറയുമ്പോഴല്ലേ വാങ്ങാന് പറ്റൂ.
പിന്നീട് പലപ്പോഴും ആ കട അടച്ചിട്ടിരിക്കുന്നതായി കണ്ടു. പിന്നെ ഞാനാക്കാര്യവും മറന്നു.

ഇപ്പോള് ഒരു വാടകവീടു തിരക്കി നടന്നപ്പോള് ഠൌണിലെ വേറൊരു ഭാഗത്തു വച്ചാണ്. ഇല്ലാസിനെ പരിചയപ്പെട്ടത്. നല്ല ചുവന്ന ചീര വച്ചിരിക്കുന്ന പച്ചക്കറികട കണ്ടു. ചീര വാങ്ങിയപ്പോള് എന്റെ ആവശ്യവും ഞാന് പറഞ്ഞു. അല്പ നേരം കൊണ്ടു ഞങ്ങള് നല്ല പരിചയക്കാരായി മാറി. എന്നെ സഹായിക്കാമെന്നു ഇല്യാസ് ഏറ്റു.  സംസാരിക്കുമ്പോഴൊക്കം ഇല്യാസ് പച്ചക്കറിവച്ചിരിക്കുന്ന കുട്ടകള്ക്കു ചുറ്റും നടന്ന് അവയിലെ ചീഞ്ഞവ പെറുക്കി കളയുകയും അവ വീണ്ടും വീണ്ടും അടുക്കി വക്കുകയുമായിരുന്നു. അയാളുടെ ആ പരിചരണം എന്നെ വല്ലാതെ ആകര്ഷിച്ചു. ആ പരിചരണത്തിന് എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു. അയാളുടെ വിരലുകള് അവയോടു സംസാരിക്കുന്നതു പോലെ തോന്നും. അയാളുടെ കൈകളാണ് അവയെ വളര്ത്തിയെടുത്തത് എന്നു തൊന്നിപ്പിക്കും വിധം വാല്സല്യവും സൌന്ദ്യര്യവും  ആ പരിചരണത്തിലുണ്ടായിരുന്നു. വാടകക്കു വീടു കിട്ടാന് വലിയ ബുദ്ധിമുട്ടാണെന്നും ഇപ്പോളീ ബംഗാളികളും മറ്റും വന്നു കൂട്ടത്തോടെ വലിയ വാടകകൊടുത്തു താമസിക്കുന്നതിനാല് ചെറിയ വരുമാനക്കാര്ക്ക് വീടു കിട്ടാന് വലിയ പ്രയാസമാണെന്നും ഇല്യാസു പറഞ്ഞു അതിനിടക്ക് എപ്പോഴൊ ഒരു സ്ത്രീ ആ കടയ്കകത്തുനിന്നും വന്നു. പെട്ടെന്നു എനിക്കു തോന്നിയ കാര്യം ഇല്യാസും ആ സ്ത്രീയും തമ്മില് പൊതുവായി എന്തൊക്കെയോ സാദ്യശ്യങ്ങള് ഉണ്ടെന്നതാണ്. അതെന്താണെന്നു കണാനും എനിക്കു കഴിഞ്ഞില്ല. പക്ഷേ പരസ്പരമുള്ള പൊരുത്തങ്ങളുടെ അദ്യശ്യമായ സാന്നിദ്ധ്യം എനിക്ക് അനുഭവപ്പെട്ടു. സഹോദരങ്ങളാണെന്നു പറയാനുള്ള രൂപസാദ്യശ്യം തമ്മിലില്ല. ഈ അനുഭവം എന്റെ മനസ്സിലൂടെ കടന്നുപോയപ്പോള് എന്റെ ചിന്തയെ മുറിച്ചുകൊണ്ട് കൂടുതല് ദൂരൂഹതകളുണര്ത്തിക്കൊണ്ട് അതു തന്റെ ഭാര്യയാണെന്നു ഇല്യാസു പറഞ്ഞു .  അവരുടെ ആകാരത്തില് നിന്നും അവരിതുവരെ അമ്മയായിട്ടില്ല എന്ന് എനിക്കുതോന്നി.
ഇല്യാസിന്റെ രൂപ സൌന്ദ്യര്യവും അവരുടെ സൌന്ദ്യര്യവും വേറെ വേറെ നോക്കിയാല് അവരൊരിക്കലും ഭാര്യാഭര്ത്താക്കന്മാരാകാനുള്ള വിദൂര സാധ്യതപോലും ഇല്ല. പക്ഷേ ആ പച്ചക്കറികള്ക്കിടയില് അവരില് വൈരുദ്ധ്യം കാണാന് എനിക്കു കഴിഞ്ഞില്ല. മറിച്ച് വിവരിക്കാനാവാത്ത പ്രകടിപ്പിക്കാനാവാത്ത സാദ്യശ്യങ്ങള് മാത്രമാണ് എനിക്ക് അനുഭവമായത്.

ആ സ്ത്രീയുടെ വെളുത്ത വിരലുകളും ആ പച്ചക്കറികൂടകളെ മനോഹരമാക്കാനും അവകളെ പരിചരിക്കാനും തുടങ്ങി.

ഞാനവിടെ നിന്ന് ഇറങ്ങും വരെ മറ്റാരും വാങ്ങാനായി അവിടെ വന്നില്ല.

ഈ ഇല്യാസാണ് അയാളാണെന്നു ഭാര്യ പറഞ്ഞത്.
അതു ശരിതന്നെയാവാം.
എങ്കിലും അയാളല്ല ഇന്നിയാള് എന്ന് ഞാനറിഞ്ഞതല്ലേ.
അന്നത്തെ അയാളല്ല എനിക്കും ഇന്നിയാള്

ഇല്യാസിന്റെ കടയിലെ അനുഭവങ്ങളും എന്റെ ചിന്തകളും ഞാന് ഭാര്യയുമായി പങ്കുവച്ചില്ല.

വീടു കിട്ടുന്നതില് അയാള് സഹായിക്കും എന്നു മാത്രം പറഞ്ഞു.

ഇല്യാസിന്റെ ചുവന്ന ചീര ഭാര്യ തോരനാക്കി. ഞങ്ങള് കഴിച്ചു.
ആ തോരന് കഴിച്ചപ്പോഴും മുറിഞ്ഞു വെന്തുകിടക്കുന്ന ചീരയിലകളും തണ്ടുകളും ഒക്കെ ഇല്യാസിന്റെ വിരലുകളുടെ പരിചരണം ഏറ്റവയാണെന്ന ഒര്മ്മ മാത്രമല്ല. ആ പരിചരണത്തിന്റെ സൌരഭ്യം ഞങ്ങളുടെ തീന്മേശയിലും വട്ടം ചുറ്റുന്നതായി എനിക്കു അനുഭവമായി. ഞങ്ങള് ഇല്യാസിന്റെ ഇലകളാണ് എന്ന് അവയൊക്കെയും വിളിച്ചു പറയുന്നുണ്ടോ

(തുടരും
ഇല്യാസിനെ ഞാന്  അടുത്തറിയുന്ന ഭാഗം ബാക്കി പിന്നീട് എഴുതാം.. 
നിങ്ങള്ക്ക് ഒരിക്കലും മറക്കുവാന് പറ്റാതായേക്കാവുന്ന ഒരു ഇല്യാസ് ...)


23.9.12

ജീവിത വിജയവും പോസിറ്റീവ് സമീപനവും

" നിങ്ങള്‍ ദുഃഖിതരാകുന്നു എങ്കില്‍ അത്‌ നിങ്ങളിലെ നിഷേധവികാരങ്ങളെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കും.
പോസിറ്റീവ്‌ ആയ എന്താണ്‌ നിങ്ങളുടെ ഉള്ളിലുള്ളത്‌, അതിനെയാണ്‌ കാണിച്ചുതരേണ്ടത്‌. കാരണം, നിങ്ങള്‍ക്ക്‌ നിങ്ങളിലെ ഗുണങ്ങള്‍ തിരിച്ചറിയാനാവില്ല. ഇതാണ്‌ വസ്തുതകളെ പോസിറ്റീവ്‌ ആയി കാണുന്ന വിധം. അതിന്‌ പകരം, നാമവരുടെ തെറ്റുകുറ്റങ്ങള്‍ ചികഞ്ഞെടുത്ത്‌ പറയുകയാണ്‌ സാധാരണ ചെയ്യാറുള്ളത്‌.
പോസിസ്റ്റീവ്‌ സമീപനമാണ്‌ ഒരാളിലെ നന്മകളെ വളര്‍ത്തുന്നത്‌. മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്‌.
ഒരാ ളിലെ പോസിറ്റീവ്‌ വശങ്ങളെ ഉണര്‍ത്തുമ്പോള്‍ അയാളിലെ നിഷേധാത്മകത താനെ മറയുന്നതായി കാണാം."

ഇതു ശ്രീ ശ്രീ രവിശങ്കറുടെ  വാക്കുകളാണ്.

ദുഃഖത്തില് നിന്നു മോചനം നേടാന് പോസീറ്റീവ് ആയ ആശ്വാസ വാക്കുകള്ക്ക് കഴിയും
മേലുദ്യോഗസ്ഥന്റെ അനാവശ്യമായ പഴിചാരല് കേള്ക്കേണ്ടി വരുന്നതുമൂലം  ഈ ജോലി തന്നെ വേണ്ട, എനിക്കീ ജിവിതം തന്നെ മടുത്തു. എന്നു നിരാശയോടെ ദുഃഖിക്കുന്ന ആളിനോട്... ഒരു സുഹ്യത്ത് പറയുന്നു.

"നീയെന്തിനാണ് നിരാശപ്പെടുന്നത്. നീയെത്ര നല്ല കഴിവുള്ളയാളാണ്. എത്ര സമര്ത്ഥമായാണ് നീ കാര്യങ്ങള് കൈകാര്യം ചെയ്യുന്നത്   ...  കഴിഞ്ഞ ആഴ്ച നീ ആ വലിയ പ്രശ്നത്തെ കൈകാര്യം ചെയ്തില്ലേ. നിന്റെ ബോസിനു പോലും കഴിയാത്ത കാര്യമല്ലേ നീയ് ചെയ്തത്.  എപ്പോഴും വളരെ ആക്ടീവായി നീ പ്രവര്ത്തിക്കുന്നത് മറ്റുള്ളവര്ക്കു ആസൂയ തന്നെയാണ്. നിന്നില് നിന്നും കൂടുതല് പ്രതീക്ഷിക്കുന്നതു കൊണ്ടാണ് നിന്റെ ബോസ് നിന്നെ വഴക്കു പറഞ്ഞത്.  നിന്നോടല്ലേ എല്ലാക്കാര്യവും എപ്പോഴും ചോദിക്കാറ്. അതുകൊണ്ടു തന്നെ അറിയില്ലേ നിന്റെ പ്രധാന്യം.  ..."

ഈയൊരുവാക്കുകള് അയാളിലെ നിരാശ അലിയിച്ചുകളയും മനസ്സില് ആത്മവിശ്വാസം നിറക്കും.

പരീക്ഷയില് മാര്ക്കുകുറഞ്ഞ കുട്ടിയോട് 

"നീയെന്തൊരു മണ്ടനാണ് .. ദാ അവനെ നോക്ക് ഫുള്മാര്ക്കു വാങ്ങി. നീ നന്നാവില്ല "

ഇങ്ങനെ പറഞ്ഞാല് എന്താവും ഫലം അവന്റെ മനസ്സ് നിരാശയാലും ദുഃഖത്താലും  ഇടിഞ്ഞു പോകും

എന്നാല്

"ഇത്തവണ ഉദ്ദേശിച്ചത്ര മാര്ക്കു കിട്ടിയില്ല ഇല്ലേ.... സാരമില്ല. അടുത്ത തവണ നമുക്കു ശ്രമിക്കണം എന്താ..."

അപ്പോളവന് സന്തോഷത്തോടെ തലയാട്ടും.... മാര്ക്കു കുറഞ്ഞതിന്റെ കാരണങ്ങള് പറയുകയും ചെയ്യും.  

പോസിറ്റീവ് സമീപനത്തിലൂടെ വീട്ടിലെയും ജോലിസ്ഥലത്തെയുമെല്ലാം അന്തരീക്ഷം തന്നെ നമുക്കു മാറ്റിയെടുക്കാന് കഴിയും.
  



1.5.12

MAC ID

A Media Access Control address (MAC address) is a unique identifier allocated to network interfaces for communications on the physical network segment. MAC addresses are used for many network technologies and most IEEE 802 network technologies (including Ethernet). MAC addresses are used in the Media Access Control protocol sub-layer of the OSI reference model.
MAC addresses are most often assigned via the manufacturer of a network interface card (NIC) and are saved within its hardware, the card's read-only memory, or a number of else firmware mechanism.
A MAC address usually encodes the manufacturer's registered identification number.
MAC addresses - hardware addresses that uniquely identifies each node of a network.
In IEEE 802 networks, in the OSI Reference Model, Data Link Control (DLC) layer is divided into two sub-layers: the Logical Link Control (LLC) layer and the Media Access Control (MAC) layer.
The standard (IEEE 802) format of MAC-48 addresses in user-friendly form is six groups of two hex digits, separated by colons (:) or hyphens (-), e.g. e8:04:62:90:07:62, 00-1E-37-18-50-DB. Another pattern used by networking equipment (e.g. Cisco) uses three groups of four hexadecimal digits separated by dots (.), e.g. 0016.4d2e.7d10.
Technologies that use the MAC-48 format: 802.11 WiFi networks, Ethernet, Token Ring (IEEE 802.5), Bluetooth, other IEEE 802 networks, FDDI and many others.

30.4.12

ജീവിതം വിജയിക്കാനുള്ളതാണ്


ജീവിതം മാറ്റി മറിക്കാന്‍ 21 ദിവസങ്ങള്‍ !

ജീവിതത്തില്‍ ഉന്നത വിജയങ്ങള്‍ നേടിയെടുക്കുന്നതിന് നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു 21 ദിന കര്‍മ പദ്ധതി!
ജീവിതത്തില്‍ വിജയത്തിന് വേണ്ടിയുള്ള കുതിപ്പില്‍ മുന്നിലെത്താന്‍ നാം ഓരോരുത്തരും അതിയായി ആഗ്രഹിക്കുന്നുണ്ട്, കാരണം നമ്മുടെ നിലനില്പ് തന്നെ ഏറെക്കുറെ നാം നേടിയെടുക്കുന്ന ലക്ഷ്യങ്ങളില്‍ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് പലരും എങ്ങനെയെങ്കിലും വിജയിക്കണം എന്ന ആഗ്രഹത്തില്‍ പല സാഹസങ്ങളും തിരഞ്ഞെടുക്കുന്നു. പക്ഷെ, ഫലം കാണുന്നില്ല !
ജീവിതം വിജയത്തിന്റെ പാ ന്ഥാവില്‍ സ്ഥിരതയോടെ മുന്നേറണം എങ്കില്‍ ക്രമീകൃതവും തുടര്‍മാനവുമായ പരിശ്രമം ഉണ്ടായേ തീരൂ. കാരണം, അപ്രതീക്ഷിതമായി എപ്പോഴെങ്കിലും വന്നുപോകുന്ന ചില വിജയ മുഹൂര്‍ത്തങ്ങള്‍ നമ്മെ എങ്ങും എത്തിക്കാന്‍ പര്യാപ്തമല്ല. ആലോലമാടുന്ന കൊച്ചു തിരകള്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ തീരത്തോടടുപ്പിക്കാന്‍ ശക്തമല്ലല്ലോ.
ലക്ഷ്യം നിര്‍ണ്ണയിക്കുക
വിജയത്തിനായുള്ള തയാറെടുപ്പില്‍ ഒരാള്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം ജീവിതത്തിന്റെ ലക്ഷ്യങ്ങളുടെ ഒരു കണക്കെടുപ്പ് നടത്തുകയാണ്. നാം വ്യക്തിപരമായി വിജയം നേടാന്‍ ആഗ്രഹിക്കുന്ന മേഖലകള്‍ ഏതെന്നു ആദ്യം കണ്ടെത്തണം. എല്ലാവര്‍ക്കും എല്ലാ മേഖലകളും ഒരുപോലെ പ്രധാനപ്പെട്ടവ ആയിരിക്കില്ല. എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് സംഗീതവും സംഗീതജ്ഞന്‍ ആകാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് കായിക രംഗവും ഒരുപോലെ പ്രധാനപ്പെട്ടതല്ലല്ലോ. അതുപോലെ, എല്ലാ കാര്യങ്ങളും - വിജയിക്കാന്‍ കഴിഞ്ഞേക്കും എന്ന് തോന്നിപ്പിക്കുന്നവ ആണെങ്കില്‍ - പോലും നമ്മുടെ വിജയ ലക്ഷ്യമായി നാം നിര്‍ണയിക്കേണ്ട കാര്യമില്ല
ലക്ഷ്യ സഹായക മേഖലകള്‍ തരം തിരിArrangong Desk |  www.kaithiri.comക്കാം
നിങ്ങളുടെ ജീവിതത്തിന്റെ പൊ തുവായ ലക്ഷ്യം എന്താണെന്നും ആ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ശക്തിപ്പെടുത്തേണ്ട മേഖലകള്‍ ഏതെല്ലാം എന്നും കുറിക്കുക. നിങ്ങള്‍ ഒരു എഴുത്തുകാരനാകുവാന്‍ ലക്ഷ്യമിടുന്നുവെങ്കില്‍ അതിനായി നിങ്ങളുടെ എഴുത്തുകളുടെ പ്രസിദ്ധീകരണം എന്ന മേഖലയിലായിരിക്കും  പ്രധാനമായും ശ്രദ്ധിക്കേണ്ടത്. മറ്റെല്ലാം അത് കഴിഞ്ഞു മാത്രം. അങ്ങനെ പൊതുവായ ലക്ഷ്യത്തിലേക്ക് നിങ്ങളെ അടുപ്പിക്കുന്ന മേഖലകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അവയില്‍ നിന്നും അത്യാവശ്യമല്ലാത്തതും അടിയന്തര പ്രാധാന്യം ഇല്ലാത്തതുമാ യ കാര്യങ്ങള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കുക - അവ നമുക്ക് പിന്നീട് ശ്രദ്ധിക്കാം.   
അങ്ങനെ പ്രധാനപ്പെ ട്ട അഞ്ചോ ആറോ മേഖലകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അതില്‍ നിന്നും ഏറ്റവും പ്രധാനപ്പെട്ട മൂന്ന് എണ്ണം മാത്രം തിരഞ്ഞെടുക്കുക. വിജയത്തിനായുള്ള പരിശീലനം നിങ്ങള്‍ ഇവിടെ നിന്നാണ് തുടങ്ങേണ്ടത്. ആദ്യം ഇതില്‍ വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത കാര്യങ്ങളിലേക്ക് പരിശീലനം വ്യാപിപ്പിക്കാം.
ബലഹീനതകള്‍ അവഗണിക്കരുത്
ഇനി, ഈ തിരഞ്ഞെടുത്ത മൂന്നു മേഖലകളില്‍ നിങ്ങളെ വിജയം നേടുന്നതില്‍ നിന്നും തടയുന്ന ഏതാനും (ചുരുങ്ങിയത് അഞ്ചെണ്ണം എങ്കിലും) കാര്യങ്ങള്‍ കണ്ടു പിടിക്കുക. ഉദാഹരണത്തിന്, ഒരു നല്ല എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ക്ക് ഭാഷാ പ്രാവീണ്യം ഇല്ലാത്തതുകൊണ്ടോ, അക്ഷര-വ്യാകരണ നിശ്ചയം ഇല്ലാത്തതുകൊണ്ടോ, എഴുതുവാന്‍ താല്പര്യമുള്ള വിഷയങ്ങളില്‍ വേണ്ടത്ര പാണ്ഡിത്യം കുറവായതുകൊണ്ടോ, സമയ ക്രമീകരണം പാലിക്കാന്‍ കഴിയാത്തതുകൊണ്ടോ നിങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ ശോഭിക്കാന്‍ കഴിയാതെ വരുന്നുണ്ടെങ്കില്‍ , അത്തരം ബലഹീന വശങ്ങള്‍ ആണ് കണ്ടു പിടിക്കേണ്ടത്‌. എങ്കില്‍ പിന്നെ വിജയത്തിലേക്കുള്ള പാതയില്‍ നിങ്ങളുടെ യാത്ര തുടങ്ങിക്കഴിഞ്ഞു! അവരവരുടെ ബലഹീനതകളെക്കുറിച്ച് അറിവില്ലാതിരിക്കുന്നത് കൊണ്ടാണ് പലര്‍ക്കും അവ പരിഹരിക്കാനും പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ വിജയം വരിക്കുവാനും സാധിക്കാതിരിക്കുന്നത്.
ബലഹീന വശങ്ങള്‍ ശക്തിപ്പെടുത്തുക
ഇനി നിങ്ങളുടെ ബലഹീന വശങ്ങളില്‍ ഏറ്റവും ആദ്യം വരുന്നത് ആദ്യം ശക്തിപ്പെടുത്തണം. അതായത് അച്ചടക്കമില്ലായ്മ (ക്രമീകൃതമായി എഴുതുന്നതിനുള്ള ശീലം ഇല്ലായ്മ ), വ്യാകരണതെറ്റുകള്‍ എന്നിവയാണ് നിങ്ങളുടെ പട്ടികയില്‍ ആദ്യത്തെ രണ്ടു കാര്യങ്ങള്‍ എങ്കില്‍ അച്ചടക്കം ക്രമീകരിക്കാന്‍ തന്നെ ഏറ്റവും ആദ്യം പരിശ്രമിക്കണം. എന്നിട്ടാകാം അടുത്തത്. അല്ലാതെ മറ്റു രണ്ടു കാര്യങ്ങളില്‍ നിങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല.
21 'മാന്ത്രിക' ദിവസങ്ങള്‍
ഇനിയാണ് പരിശീലനം ആരംഭിക്കുന്നത്. ആദ്യത്തെ പ്രശ്നം അതിജീവിക്കാന്‍ പരിശീലനത്തിനായി ആദ്യത്തെ 21 ദിവസങ്ങള്‍ നീക്കി വയ്ക്കണം. '21 ദിവസങ്ങള്‍ ' എന്തിന് എന്നല്ലേ? പറയാം, ഒരാള്‍ ഒരു പ്രത്യേക കാര്യം 21 ദിവസങ്ങള്‍ മുടങ്ങാതെ ചെയ്തു വന്നാല്‍ അത് അയാളുടെ ജീവിത ശൈലിയുടെയും സ്വഭാവത്തിന്റെ തന്നെയും ഒരു ഭാഗമായി മാറും എന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അപ്പോള്‍ അച്ചടക്കം ഇല്ലായ്മ എന്ന നിങ്ങളുടെ പ്രശ്നത്തെ സമീപിക്കുവാന്‍ ആദ്യത്തെ 21 ദിവസങ്ങള്‍ 'എന്തു വന്നാലും' അര മണിക്കൂര്‍ വീതം എഴുതുന്നതിനായി നീക്കി വയ്ക്കുക. അനുയോജ്യമായ സമയവും സ്ഥലവും കണ്ടെത്തി അത് വിട്ടുകളയാതെ ചെയ്യുക. എന്തു എഴുതും എന്നോ എങ്ങനെ പ്രസിദ്ധീകരിക്കുമെന്നോ ഒന്നും ഇപ്പോള്‍ ചിന്തിച്ചു വിഷമിക്കേണ്ട കാര്യമില്ല, കാരണം ഈ ഘട്ടത്തില്‍ നിങ്ങള്‍ എഴുതുവാനുള്ള അച്ചടക്കം (ചിട്ടയായി എഴുതുന്നതിനുള്ള ശീലം) നേടുവാനാണല്ലോ പരിശ്രമിക്കുന്നത്.
പരിശീലനം ആവര്‍ത്തിക്കപ്പെടുന്നു
ആദ്യത്തെ 21 ദിവസങ്ങള്‍ക്ക് ശേഷം ഒന്നാമത്തെ കാര്യത്തോട് കൂടെ രണ്ടാമത്തെ കാര്യം കൂടെ ചേര്‍ക്കുക. അതായത് അച്ചടക്കം വര്‍ദ്ധിപ്പിക്കുകഎന്നതിനോടൊപ്പം വ്യാകരണപ്പിശക് മറികടക്കല്‍ എന്ന കാര്യം കൂടെ പരിശീലിക്കാന്‍ ആരംഭിക്കുക - ആദ്യത്തേത് വിട്ടു കളയരുതേ..
വിജയം കൈപ്പിടിയില്‍ !
അങ്ങനെ 42 ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും (അതായത് ആറാഴ്ചകള്‍ ) നിങ്ങളുടെ മനോഭാവത്തിലും ജീവിത രീതികളിലും കാര്യമായ മാറ്റങ്ങള്‍ നിങ്ങള്‍ തന്നെ കണ്ടിരിക്കും! അവിടെ നിറുത്തേണ്ട, ഇതുപോലെ തന്നെ അടുത്ത കാര്യത്തിലേക്ക് കടക്കാം. അങ്ങനെ, പടിപടിയായി മുന്നേറാം!.

'റോമാ നഗരം ഒരു രാത്രി കൊണ്ട് പണി തീര്‍ത്തതല്ല' എന്ന് പറയാറുണ്ടല്ലോ. അത് പോലെ തന്നെയാണ് ജീവിത വിജയവും, അത് ഒരു സുപ്രഭാതത്തില്‍ തനിയെ വന്നു ചേരുകയില്ല. നിരന്തരം പരിശ്രമിക്കുക - അതാണ്‌ നാം ചെയ്യേണ്ടത്..!

1.4.12

അദ്ധ്യാപകരേ ഇതിലേ ഇതിലേ...


വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഫെയ്ന്‍മാന്‍ 1988 ലാണ് അന്തരിച്ചത്. ശാസ്ത്രസങ്കല്‍പ്പങ്ങള്‍ അങ്ങേയറ്റം ലളിതവും മനോഹരവുമായി വിശദീകരിക്കാനുള്ള പ്രാവിണ്യം ഫെയ്ന്‍മാനെ വിദ്യാര്‍ഥികളുടെയും ശാസ്ത്രകുതുകികളുടെയും മുന്നിലൊരു സൂപ്പര്‍താരമാക്കി മാറ്റി. കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (കാല്‍ടെക്) അദ്ദേഹം നടത്തിയ ക്ലാസുകള്‍ 'ഫെയ്ന്‍മാന്‍ ലക്‌ച്ചേഴ്‌സ് ഇന്‍ ഫിസിക്‌സ്' എന്നപേരില്‍ പുസ്തകരൂപത്തിലാക്കിയത് ഇന്നും ചൂടപ്പം പോലെ വിറ്റുപോകുന്നു.

യൂട്യൂബ് യുഗത്തിലാണ് ഫെയ്ന്‍മെന്‍ ജീവിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. ലോകംമുഴുവന്‍ അദ്ദേഹത്തിന്റെ ആരാധകരുടെ സംഖ്യ എത്ര വര്‍ധിക്കുമായിരുന്നു.

ഫെയ്ന്‍മാന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ എങ്ങനെയാകുമായിരുന്നു എന്നറിയാന്‍ ഒരു പരോക്ഷ മാര്‍ഗമുണ്ട്. അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യിലെ ഭൗതികശാസ്ത്ര പ്രൊഫസര്‍ വാള്‍ട്ടര്‍ ലെവിന്‍ ലോകമെങ്ങുമുള്ള വിജ്ഞാനദാഹികള്‍ക്ക് മുന്നില്‍ യുട്യൂബിലൂടെ എങ്ങനെയൊരു സൂപ്പര്‍താരമായി മാറിയിരിക്കുന്നു എന്ന് പരിശോധിച്ചാല്‍ മതി.

ഭൗതികശാസ്ത്ര നിയമങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ പ്രൊഫ.ലെവിന്‍ നടത്തുന്ന ക്ലാസുകള്‍ ഏത് അധ്യാപകരെയും അസൂയപ്പെടുത്തും. അത്ര അനായാസമാംവിധം ലളിതമായാണ് അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഊര്‍ജസ്വൊലതയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ഭൗതികശാസ്ത്രതത്ത്വങ്ങള്‍ വിശദമാക്കിക്കൊടുക്കാനായി ക്ലാസില്‍ പെന്‍ഡുലത്തില്‍ തലകീഴായി തൂങ്ങിയാടാനോ, കൈയ്യില്‍ കൊള്ളുന്നത്ര സിഗരറ്റെടുത്ത് ഒരുമിച്ച് വലിച്ചുകാട്ടാനോ, ആപ്പിള്‍ജ്യൂസും കൈയില്‍ പിടിച്ചുകൊണ്ട് മേശപ്പുറത്തുനിന്ന് തറയിലേക്ക് ചാടാനോ 76-കാരനായ അദ്ദേഹത്തിന് മടിയില്ല.

ഭൗതികശാസ്ത്രത്തിലെ വിസ്മയങ്ങളെ വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ മാന്ത്രികമായ കൈയടക്കത്തോടെയാണ് ലെവിന്‍ അവതരിപ്പിക്കാറ്. 'ആളുകള്‍ക്ക് അവരുടെ സ്വന്തംലോകത്തെയാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്. അവര്‍ ജീവിക്കുന്ന ലോകം, അവര്‍ക്ക് പരിചയമുള്ള ലോകം-എന്നാല്‍, അവരിതുവരെ ഒരു ഭൗതികശാസ്ത്രജ്ഞന്റെ കാഴ്ചപ്പാടില്‍ സമീപിക്കാത്ത ലോകം'-ലെവിന്‍ പറയുന്നു.

കഴിഞ്ഞ 43 വര്‍ഷമായി എംഐടിയിലെ ഭൗതികശാസ്ത്ര അധ്യാപകനാണ് ലെവിന്‍. അദ്ദേഹത്തിന്റെ മൂന്ന് ആമുഖ കോഴ്‌സുകളിലെ 94 ലക്ച്ചറുകള്‍ 1999 മുതല്‍ എംഐടി വീഡിയോയില്‍ റിക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. 2004 ല്‍ എംഐടി അതിന്റെ 'ഓപ്പണ്‍ കോഴ്‌സ് വേര്‍' (OpenCourseWare) ആരംഭിച്ചു. അതിന്റെ ഭാഗമായി ഓണ്‍ലൈനില്‍ ലെവിന്റെ ക്ലാസുകള്‍ പോസ്റ്റുചെയ്യാനും ആരംഭിച്ചു. അതോടെ ഇന്റര്‍നെറ്റ് കണക്ഷനുള്ള ആര്‍ക്കും ലെവിന്റെ പ്രസിദ്ധമായ ആ ക്ലാസുകള്‍ ലഭ്യമാണെന്ന് വന്നു. എംഐടി ഇന്റര്‍നെറ്റില്‍ പോസ്റ്റു ചെയ്യുന്ന ആദ്യക്ലാസുകളിലൊന്നായിരുന്നു ലെവിന്റേത്.


ആ വീഡിയോകള്‍ പിന്നീട് യുട്യൂബ്, ഐട്യൂണ്‍സ് യു (iTunes U), അക്കാദമിക് എര്‍ത്ത് (Academic Earth) എന്നിവയിലും പ്രത്യക്ഷപ്പെട്ടു. ഇന്ന് പ്രതിവര്‍ഷം 20 ലക്ഷം പേരാണ് ലെവിന്റെ ക്ലാസുകള്‍ ഓണ്‍ലൈനില്‍ ശ്രദ്ധിക്കുന്നത്. എംഐടിയില്‍ ഒരു സെമസ്റ്ററിന് 600 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അദ്ദേഹം ക്ലാസെടുക്കുന്നതെന്ന് ഓര്‍ക്കണം.

ലെവിന്‍ ഓണ്‍ലൈനില്‍ നേടുന്ന വിജയം മനസിലാക്കി അഞ്ചുവര്‍ഷം മുമ്പ് 'ന്യൂയോര്‍ക്ക് ടൈംസ് അദ്ദേഹത്തെ ഒന്നാംപേജ് ഫീച്ചറാക്കി അവതരിപ്പിച്ചു. അന്താരാഷ്ട്ര 'വെബ്ബ് സ്റ്റാര്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. പിന്നീട് ഒട്ടേറെ മുന്‍നിര മാധ്യമങ്ങള്‍ അധ്യാപനത്തെ മാന്ത്രികാനുഭവമാക്കുന്ന ആ അധ്യാപകനെ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

ലെവിന്റെ ക്ലാസുകള്‍ ഓണ്‍ലൈനില്‍ ശ്രദ്ധിച്ച ആയിരങ്ങള്‍ അദ്ദേഹത്തിന് ലോകമെമ്പാടും നിന്ന് ഈമെയിലിലും അല്ലാതെയും കത്തെഴുതുന്നു. 'ഞാനൊരു കുട്ടിയായിരുന്നുപ്പോള്‍ ഒട്ടേറെ ഗംഭീര അധ്യാപകര്‍ എനിക്കുണ്ടായിരുന്നു. എന്നാല്‍ ലെവിനെപ്പോലുള്ളവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു'-ലെവിന്‍ രചിച്ച 'ഫോര്‍ ദി ലവ് ഓഫ് ഫിസിക്‌സ് : ഫ്രം ദി എന്‍ഡ് ഓഫ് ദി റെയിന്‍ബോ ടു ദി എഡ്ജ് ഓഫ് ടൈം - എ ജേര്‍ണി ത്രൂ ദി വന്‍ഡേഴ്‌സ് ഓഫ് ഫിസിക്‌സ്' എന്ന പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പില്‍ ബില്‍ ഗേറ്റ്‌സ് എഴുതി.

ദിവസവും ലെവിന്റെ ഈമെയില്‍ ഇന്‍ബോക്‌സിലേക്ക് മൂന്നു ഡസനോളം കത്തുകളാണ് എത്തുന്നത്. ഭൗതികശാസ്ത്രത്തെക്കുറിച്ചും അതുവഴി ലോകത്തെക്കുറിച്ചുമുള്ള തങ്ങളുടെ കാഴ്ച്ചപ്പാട് മാറ്റിയതില്‍ നന്ദി അറിയിച്ചുകൊണ്ടുള്ളതാണ് അതില്‍ പലതും. സംശയങ്ങള്‍ക്ക് നിവാരണം വരുത്താനുള്ളതാകും ചില മെയിലുകള്‍. അവയ്‌ക്കെല്ലാം അദ്ദേഹം മറുപടി എഴുതും. കേഴ്‌വിക്കുറവുള്ള ഒരു സാധു വിദ്യാര്‍ഥി ഒരിക്കല്‍ ലെവിന് എഴുതി, 'ഫിസിക്‌സിനെ സ്‌നേഹിക്കാന്‍ അങ്ങാണ് എന്നെ പഠിപ്പിച്ചത്. ഇപ്പോള്‍ ജീവിതത്തില്‍ എനിക്കും ഒരവസരമുള്ളതായി എനിക്ക് തോന്നുന്നു'. ആ വിദ്യാര്‍ഥിക്ക് 18 ഭൗതികശാസ്ത്ര ഗ്രന്ഥങ്ങള്‍ ആ പ്രൊഫസര്‍ അയച്ചുകൊടുത്തു.

ക്ലാസില്‍ അദ്ദേഹം വിദ്യാര്‍ഥികളോട് ഇങ്ങനെ പറയാറുണ്ട്, 'കെപ്ലെറുടെ മൂന്നാം നിയമം നിങ്ങള്‍ മറന്നുപോയേക്കാം (പരീക്ഷ വരെയെങ്കിലും മറക്കില്ല എന്ന് ഞാന്‍ ആശിക്കുന്നു). എന്നാല്‍, ഭൗതികശാസ്ത്രമെന്നത് എത്ര മനോഹരവും ആവേശജനകവുമാണെന്ന കാര്യം പക്ഷേ, നിങ്ങള്‍ ഓര്‍ക്കും'.

ബാല്യം, വിദ്യാഭ്യാസം

നെതര്‍ലന്‍ഡ്‌സിലെ ഒരു ജൂതകുടുംബത്തില്‍ 1936 ജനവരി 29 നാണ് വാള്‍ട്ടര്‍ ലെവിന്‍ ജനിച്ചത്. രണ്ടാംലോകമഹായുദ്ധത്തിലേക്ക് ലോകം ചുവടുവെയ്ക്കുന്ന സമയമായിരുന്നു അത്. നാസി ജര്‍മനി നെതര്‍ലന്‍ഡ്‌സില്‍ ആധിപത്യം സ്ഥാപിച്ചു. ഒട്ടേറെപ്പേരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കയച്ചു. ലെവിന്റെ ബന്ധുക്കളില്‍ പലരും അത്തരം ക്യാമ്പുകളിലെത്തുകയും ഗ്യാസ് ചേംബറുകള്‍ക്ക് ഇരയാവുകയും ചെയ്തു.


പിതാവിന് നാസികളുടെ പക്കല്‍നിന്നുണ്ടായ തിക്താനുഭവങ്ങളെ ലെവിന്‍ തന്റെ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിനും പൊതുപാര്‍ക്കുകളില്‍ പോകുന്നതിനും ലെവിന്റെ പിതാവിന് വിലക്കുണ്ടായി. തനിക്കിഷ്ടപ്പെട്ട റെസ്റ്റോറന്റുകളില്‍ പോലും അദ്ദേഹത്തിന് പ്രവേശനമില്ലാതായി. പ്രവേശനം അനുവദിക്കപ്പെട്ട അപൂര്‍വം ചില സ്ഥലങ്ങളിലൊന്ന് സെമിത്തേരിയായിരുന്നു! കുടുംബത്തിന് നാസികളുടെ പക്കല്‍നിന്ന് കൂടുതല്‍ അപകടം വരുന്നത് ഒഴിവാക്കാന്‍ ഒരുദിവസം പിതാവ് 'അപ്രത്യക്ഷനായി'യെന്ന് ലെവിന്‍ ഓര്‍ക്കുന്നു. പിന്നീട് അദ്ദേഹം മടങ്ങിയെത്തിയത് 1944 ലാണ്.

അധ്യാപനത്തിലേക്ക് തന്നെ ആദ്യം ആകര്‍ഷിച്ചത് ശാസ്ത്രമായിരുന്നില്ലെന്ന് ലെവിന്‍ പറയുന്നു. കലയിലായിരുന്നു താത്പര്യം. ലെവിന്റെ മാതാപിതാക്കള്‍ക്ക് പെയിന്റിങുകളുടെ വിപുലമായ ശേഖരമുണ്ടായിരുന്നു. അതില്‍നിന്നാണ് ലെവിന്റെ താത്പര്യം ഉടലെടുത്തത്. ലെവിന്റെ ആദ്യത്തെ ക്ലാസ് അവതരണം 15 -ാമത്തെ വയസിലായിരുന്നു. വിന്‍സെന്റ് വാന്‍ ഗോഗിനെക്കുറിച്ചുള്ളതായിരുന്നു അത് ; ക്ലാസ് അസൈന്‍മെന്റിന്റെ ഭാഗമായി.

ഡെല്‍ഫ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്ന് 1965 ല്‍ ന്യൂക്ലിയര്‍ ഫിസിക്‌സില്‍ ലെവിന്‍ പിഎച്ച്ഡി നേടി. എംഐടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത് എക്‌സ്-റേ അസ്‌ട്രോണമി വിദഗ്ധന്‍ ബ്രൂണോ റോസിയാണ്. എംഐടിയിലെത്തി ആറുമാസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഫാക്കല്‍ട്ടിയായി നിയമനം കിട്ടി. പിന്നീട് എംഐടി വിട്ടില്ല.

എക്‌സ്‌റേ-അസ്‌ട്രോണമിയില്‍ വളരെ ഉത്സാഹത്തോടെ ലെവിന്‍ ഗവേഷണത്തിലേര്‍പ്പെട്ടു. 1972 ല്‍ ലെവിന്റെ നേതൃത്വത്തിലാണ് കാലാവസ്ഥാ പഠനത്തിനുള്ള ഏറ്റവും വലിയ ബലൂണ്‍ അയച്ചത്. അതിന്റെ ഭാഗമായി ബാഹ്യപ്രപഞ്ചത്തില്‍ നിന്നുള്ള ഉന്നതോര്‍ജ എക്‌സ്‌റെ സ്പന്ദനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു എക്‌സ്-റേ ടെലിസ്‌കോപ്പ് 45,000 മീറ്റര്‍ ഉയരെ എത്തിക്കാന്‍ ലെവിന് കഴിഞ്ഞു. ന്യൂട്രോണ്‍ താരങ്ങളെയും തമോഗര്‍ത്തങ്ങളെയും കുറിച്ചുള്ള ആദ്യ തെളിവുകള്‍ ലെവിന്റെകൂടി ശ്രമഫലമായാണ് ശാസ്ത്രലോകത്തിന് ലഭിച്ചത്.

എംഐടിയില്‍ ചേര്‍ന്നയുടന്‍ അദ്ദേഹം ക്ലാസുകളെടുക്കാന്‍ തുടങ്ങി. ശാസ്ത്രസങ്കല്‍പ്പങ്ങള്‍ ശരിയായ അര്‍ഥത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ എന്തു കഷ്ടപ്പാടിനും അദ്ദേഹത്തിന് മടിയില്ല. അതാണ് ലെവിനെ ലോകോത്തര അധ്യാപകനാക്കി മാറ്റിയത്.

തറയില്‍ വെച്ചിരിക്കുന്ന ബീക്കറില്‍നിന്ന് നീളമേറിയ സ്ട്രാ ഉപയോഗിച്ച് ജൂസ് വലിച്ചുകുടിക്കാന്‍ 16 അടി ഉയരമുള്ള ഏണിക്ക് മുകളില്‍ അദ്ദേഹം വലിഞ്ഞുകയറും. ലക്ച്ചര്‍ ഹാളിന്റെ മേല്‍ത്തട്ടില്‍നിന്ന് തൂക്കിയിട്ടിട്ടുള്ള ലോഹഗോളത്തില്‍ ഇരുന്നിട്ട് ലക്ച്ചര്‍ ഹാളിന് മുന്നിലൂടെ തൂങ്ങിയാടും, നിശ്ചിതസമയത്ത് എത്ര തവണ ആ പെന്‍ഡുലം ദോലനം ചെയ്യുന്നുവെന്ന് വിദ്യാര്‍ഥികള്‍ക്ക് എണ്ണിനോക്കാന്‍. ഒരു നിശ്ചിതസമയത്ത് പെന്‍ഡുലം ദോലനം ചെയ്യുന്നതിന്റെ തോത്, പെന്‍ഡുലത്തിന്റെ ഭാരത്തെ ആശ്രയിച്ചല്ലെന്ന വസ്തുത വിദ്യാര്‍ഥികള്‍ക്ക് കാട്ടിക്കൊടുക്കാനാണ് ആ ഊഞ്ഞാലാട്ടം.

പ്രകൃതിയുടെ നിയമങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം സ്വന്തം ശരീരത്തെ കൂട്ടുപിടിക്കുന്നു. ലെവിന്റെ ക്ലാസുകളുകളില്‍ അദ്ദേഹത്തിന്റെ മകന്‍ ഇമ്മാനുവല്‍ ലെവിന്‍ ചിലയവസരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 'ഒരിക്കല്‍ അദ്ദേഹം ശബ്ദത്തിന് വ്യതിയാനം വരുത്താനായി ക്ലാസിനിടെ ഹീലിയം ശ്വസിക്കുന്നത് ഞാന്‍ കണ്ടു'-ഇമ്മാനുവല്‍ പറയുന്നു. ഏതാണ്ട് മയങ്ങി വീഴുന്നതിന്റെ വക്കത്താണ് ആ പരീക്ഷണം അദ്ദേഹത്തെ എത്തിച്ചത്.


'തന്റെ ശരീരത്തെ തന്നെ അദ്ദേഹം ഒരു പരീക്ഷോപകരണമായി ക്ലാസില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്'-ലെവിന്‍ രചിച്ച പുസ്തകത്തിന്റെ മുഖവുരയില്‍ ചരിത്രകാരനായ വാറെന്‍ കോള്‍ഡ്‌സ്റ്റീന്‍ പറയുന്നു. അതുവഴി ഭൗതികശാസ്ത്രത്തിലെ അത്ഭുതങ്ങളെ ആഹ്ലാദപൂര്‍വം മനസിലാക്കാന്‍ ലെവിന്റെ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നു.

ഓരോ ക്ലാസിനും വേണ്ടി സുദീര്‍ഘമായ തയ്യാറെടുപ്പാണ് ലെവിന്‍ നടത്താറ്. 50 മിനിറ്റ് ക്ലാസിനായി ഒഴിഞ്ഞ ക്ലാസ്മുറിയില്‍ മൂന്നു തവണ അദ്ദേഹം റിഹേഴ്‌സല്‍ നടത്തും. മൂന്നാമത്തെ റിഹേഴ്‌സല്‍, ക്ലാസെടുക്കേണ്ട ദിവസം രാവിലെ അഞ്ചുമണിക്കായിരിക്കും. അതിനു ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുക. നാടകീയമാം വിധം, ആകാംക്ഷയോടെ ശ്വാസമടക്കിപ്പിടിച്ച് ശ്രദ്ധിച്ചിരിക്കാന്‍ പാകത്തില്‍, ഓരോ ക്ലാസും അദ്ദേഹം മാറ്റുന്നു.

ലെവിന്റെ ശൈലി മറ്റ് അധ്യാപകരെയും സ്വാധീനിച്ചിട്ടുമുണ്ട്. എംഐടിയിലെ മെറ്റീരിയല്‍സ് കെമിസ്ട്രിയിലെ പ്രസിദ്ധ അധ്യാപകനായ ഡോണാള്‍ഡ് സഡോവേ, തന്റെ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രിയപ്പെട്ടതാകാന്‍ കാരണം, ലെവിന്റെ ശൈലി തന്നെ സ്വാധീനിച്ചതിനാലാണെന്ന് സമ്മതിക്കുന്നു.

2009 ല്‍ ലെവിന്‍ ഔദ്യോഗികമായി വിരമിച്ചു. ഇപ്പോള്‍ എമിറൈറ്റ്‌സ് പ്രൊഫസറായ അദ്ദേഹം ആഴ്ചയില്‍ രണ്ടു ദിവസം മുടങ്ങാതെ ക്യാമ്പസിലെത്തുന്നു. ദക്ഷിണകൊറിയ, നെതര്‍ലന്‍ഡ്‌സ് തുടങ്ങി പല രാജ്യങ്ങളിലും നിന്ന് ക്ലാസെടുക്കാന്‍ അദ്ദേഹത്തിന് ക്ഷണം ലഭിക്കാറുണ്ട്. തന്റെ ക്ലാസുകളെ ആധാരമാക്കിയാണ് 2011 ല്‍ 'ഫോര്‍ ദി ലവ് ഓഫ് ഫിസിക്‌സ്' ലെവിന്‍ പ്രസിദ്ധീകരിച്ചത്. വാറെന്‍ കോള്‍ഡ്‌സ്റ്റീനുമായി ചേര്‍ന്നാണ് ആ ഗ്രന്ഥം അദ്ദേഹം തയ്യാറാക്കിയത്.

കോപ്പിയടി- മാത്യഭൂമി യില് 28/3/2012 ല് ശ്രീ ജോസഫ് ആന്റണിയുടെ ലേഖനം



15.1.12

ബിനു- BINU- എന്താണ്?

ബിനു- BINU-  എന്താണ്?

ബിനു എന്ന പേര് എങ്ങനെ വന്നു.
വിനോദം- സംസ്ക്യത വാക്കാണ് വിനോദ് - സന്തോഷമുള്ളയാള് - വിനോദിന്റെ ചുരുക്കം വിനു  അതു ബിനു ആയി

അതായത് - സന്തോഷമുള്ളയാള്

വേറൊരു ജനന കഥ കൂടി ഈ പേരിനുണ്ട്.

പതിനാറാം നൂറ്റാണ്ടില് കേരളത്തിലെ മഞ്ഞണിക്കര ദയറയിലെ ബിഷപ്പായിരുന്നു സിറിയ ക്കാരനായ BINAYAMIN. ഹീബ്രു സിറിയക് ഭാഷയില് ഇത് ഉച്ചരിക്കുന്നത് ' ബി നു മിന് ' (Be New Min ) എന്നാണ് .
Binayamin എന്ന പേരിന്റെ ലാറ്റിന് രുപം ബഞ്ചമിന് എന്നാണ്.
Benny, Binoy എന്നീ  പേരുകളെല്ലാം ഇതില് നിന്നാണ്.

ബൈബിളിലെ യാക്കോബിന്റെ രണ്ടാമത്തെ പുത്രന്റെ പേര് Binyamin/Benjamin എന്നാണ്. പേര് ഒന്നാണെങ്കിലും ഭാഷകളിലെ ഉച്ചാരണ വ്യത്യാസം മാത്രം.

കേരളത്തിലെ  സിറിയന് ക്യസ്ത്യനാനികള് ബിഷപ്പിനോടുള്ള ഇഷ്ടത്താല് ബിനു എന്ന പേരു മക്കള്ക്ക് ഇട്ടു  തുടങ്ങിയതാവാം.

ചൈനക്കാര് പണ്ടു മുതലേ ഈ പേര് ഇടുന്നുണ്ടത്രേ.

ഇനി സാര്ഡീനിയ്ക്കാര് വീഞ്ഞിന്  ബിനു  എന്നാണ് പറയുക.

VINO എന്നു വീഞ്ഞിന് ഇറ്റലിക്കാര് പറയുന്നു WINE എന്നു ഇംഗ്ലീഷുകാരും

ഇന്നിപ്പോള് ഈ പേര് ആസ്ട്രേലിയന് മൊബൈല് കമ്പനിയുടെ സോഫ്റ്റവെയറിന്റെ പേരാണ്.

പിന്നെ മൊബൈല് കീ പാഡില്   2-4-6-8  

1970  മുതലാണ് ഈ പേര് കേരളത്തില് പ്രചാരത്തിലായത്.
അക്കാലത്തിറങ്ങിയ പേരുകള്  Anu, Binu, Cinu, Dinu, Ginu, Jinu, Linu, Minu, Rinu, Sinu, Tinu, Vinu  എല്ലാം സഹോദരങ്ങളാണ്.

1980 നു ശേഷം ഈ പേരിനുള്ള പുതുമ ഇല്ലാതായി.

ആണ് പെണ് വ്യത്യാസമില്ലാതെ ജാതി മത വ്യത്യാസമില്ലാതെയുള്ള പേരുകളിലൊന്നാണിത്. ഹിന്ദു, ക്യസ്ത്യന്, മുസ്ളീം മതവിഭാഗത്തില് പെട്ടവര്ക്ക് ഈ പേരുണ്ട്.


എന്റെ കൂടെ നാലാം ക്ളാസില് എന്നെ കൂടതെ 4 ബിനു  ഉണ്ടായിരുന്നു. അതിലൊരു പെണ്ണ്. കോളേജില് ചെന്നപ്പോള് ടീച്ചറു ബിനു വിനെ നോക്കുന്നത് പെണ് കുട്ടികളുടെ ഭാഗത്തേക്ക്, അവിടെയും ഉണ്ടായിരുന്നു ബിനു. ആദ്യ ദിവസം ഞങ്ങള് രണ്ടു പേരും എണ്ണീറ്റു. അടുത്ത ദിവസം ആരും എണ്ണീറ്റില്ല. ഞാനങ്ങോട്ടും അതിങ്ങോട്ടും നോക്കി. പിന്നെ എല്ലാരും ചിരിച്ചു. ഒരു ടീച്ചറിന്റെ ക്ലാസ്സില് ഒരാളു തന്നെ രണ്ടു പ്രാവശ്യം പ്രസന്റു പറഞ്ഞിട്ടുമുണ്ട്.

സന്തോഷ് പണ്ഡിറ്റ്- നേരിടുന്ന പ്രശ്നം....

സന്തോഷ് പണ്ഡിറ്റ് -
മലയാള  ദ്യശ്യമാദ്ധ്യമങ്ങളും സിനിമാ ലോകവും ഇന്നേറ്റവും കൂടുതല് ചര്ച്ചചെയ്യുന്ന പേര്..
ഇന്ത്യയില് ഗുഗിള് സേര്ച്ചില്  ഏറ്റവും കൂടുതല് ഹിറ്റു ലഭിച്ചയാള്.
ഒറ്റ സിനിമയിലെ 17 ലധികം കാര്യങ്ങള് സ്വന്തമായി ചെയ്തയാള്.
ഏറ്റവും കുറഞ്ഞ ചിലവില് സിനിമയെടുത്ത് ഏറ്റവും കൂടുതല് പണം വാരിയ സിനിമയുടെ സ്യഷ്ടാവ്.

ഒരു സിനിമകൊണ്ട്  ഇത്ര പ്രസിദ്ധിയും ചര്ച്ചയും ഒപ്പം വിമര്ശനവും ആരും ഇതുവരെ നേടിയിട്ടില്ല.

ആരാണീ സന്തോഷ് പണ്ഡിറ്റ്? അതിനുത്തരം ഇവിടെ ക്ളിക്ക് ചെയ്യുക

നമുക്കു വിമര്ശകരുടെ പുറകേ പോകാം.
പാട്ടു കേട്ട് അരിശം വന്നവര് , തെറിയോടു തെറിയെഴുതി...
പാട്ടുകളിലെ കവിതയോ സംഗീതമോ നിലവാരമോ വിലയിരുത്താനറിയാത്തവര് പാട്ടു കേട്ടു ആസ്വദിച്ചു.


ഇതൊരു ഗാനം ഇത്തരം 8 ഗാനങ്ങളുണ്ട്.
ഇതിലും വലിയ കോപ്രായങ്ങള് എത്രയോനാളായി മറ്റു  സിനിമകളില്   കണ്ടവര്ക്ക് തെറിവിളിക്കാനവസരം വന്നത് ഇപ്പോഴാണ്, അതിനാലവര് ഇന്റര്നെറ്റില് തെറിയെഴുതി.

സിനിമ വിനോദത്തിനാണ് എങ്കില് സന്തോഷ് പണ്ഡിറ്റിന്റെ ക്യഷ്ണനും രാധയും  വിനോദം നല്കുന്നു.
അതു ബോറടിപ്പിക്കുന്നില്ല.

സാങ്കേതിക നിലവാരം കുറവാകാം..

പക്ഷേ അതു ചില സിനിമകളെപ്പോലെ വലിച്ചു നീട്ടിപ്പോകുന്നവയല്ല

കളര്ഫുള്ളായ ചടുലമായ സീനുകള് തന്നെയാണ്.

സാങ്കേതികതയും പാടവവും സംഗതികളും  അറിയാത്ത സാധാരണ പ്രേക്ഷകര്ക്ക് ഇതും മറ്റു സിനിമപോലെ തന്നെയാണ്.
അവരാണ് ഇതിന്റെ പ്രേക്ഷകരും ...
മറ്റു സിനിമകളുടേയും പ്രേക്ഷകരും ഇവര് തന്നെയാണ്.
അതു കൊണ്ട് വര്ഷങ്ങള് ഫിലീം ഇന്സ്റ്റിറ്റ്യൂട്ടില് പഠിച്ച്, പാടുപെട്ട് കഥയുണ്ടാക്കി,  ലക്ഷങ്ങള് മുടക്കി കോള്ഷീറ്റു വാങ്ങി , കോടികള് മുടക്കി പടമെടുക്കുന്നവര്ക്ക്, ഈ വിജയം ഉള്ക്കൊള്ളാന് കഴിയില്ല.

എന്ട്രന്സ് പരീക്ഷ പഠിച്ചു പാസ്സായി ഡോക്ടറാകുന്നവര്ക്ക്   മാനേജ്മെന്റ് സീറ്റില് അഡ്മിഷന് നേടുന്നവനോടു തോന്നുന്ന അതേ തോന്നല് മാത്രം.
ഇത്രനാളും ഞങ്ങളുകിടന്ന് പെടാപ്പാടു പെടുന്നു... ദാ ഈ സുപ്രഭാതത്തില് ഒരുത്തന് വന്ന് മുന്സീറ്റില് ഇരിക്കുന്നു.
(ഇനിയങ്ങനെ ഈസിയായി ആര്ക്കും മുന്നിലിരിക്കാം എന്നു കരുതണ്ട... ജോലി കൂടി, പള്സറിലും മീന് കച്ചവടം നടത്താം... എന്താ പോയി മോനേ പോയി..... പുനയുടെ വില പോയി  )

സത്യത്തില്  സാധാരണ പ്രേക്ഷകന്റെ  (സംഗതികളറിയാത്ത)  മനസ്സുള്ള എന്നാല് അല്പം കഴിവുള്ള ഒരാള് ഒരു സിനിമ ചെയ്തു.  അതിനെ അഭിനന്ദിക്കണ്ടെ....?

അതിനു പകരം അയിത്തം കല്പിക്കാമോ....

താണ ജാതിയില്പ്പെട്ട ഒരാള് ഉന്നത പദവിയിലെത്തുമ്പോള് ഉയര്ന്ന ജാതിക്കാരെന്നു വിചാരിക്കുന്നവര്ക്ക് താണ ജാതിക്കാരനോടു തോന്നുന്ന  അതേ വികാരം , അവര് പ്രകടിപ്പിക്കുന്ന അസ്വസ്ഥതകള്
അതാണ് സന്തോഷ് പണ്ഡിറ്റിനെ സിനിമാലോകം അംഗീകരിക്കാതെയിരിക്കുന്നതില് നിന്നു കാണാന് കഴിയുന്ന കാര്യം.

സാങ്കേതികകതയില്ല, സംഗതികളില്ല, നിലവാരമില്ല.... എന്നൊക്കെ....

ഇതൊരു ട്രെന്ഡാണോ
അല്ല....
ഭരതനോ, പത്മരാജനോ ആണോ സന്തോഷ് പണ്ഡിറ്റ്
അല്ലേയല്ല....

തറ വളിപ്പുകള്  പറഞ്ഞും , ജാഡയില്ലാതെ പ്രകടനങ്ങള് കാട്ടിയും
ആളുകളെ ഒരാള് രസിപ്പിക്കുന്നു.

ആയാള്ക്കും വേണ്ടേ ആരാധകര്...

ചാള്സ് ശോഭരാജിനും സന്തോഷ് മാധവനും ദാവൂദ് ഇബ്രാഹിമിനും ആരാധകരുണ്ട് പിന്നെന്താ....

പക്ഷേ ഇനിയാണ് സന്തോഷ് പണ്ഡിറ്റ് നേരിടുന്ന പ്രധാന പ്രശ്നം...
ഇനി ഈ ആരാധകരെയെങ്കിലും നിലനിര്ത്ത്ണ്ടേ...
വിമര്ശകര്ക്കും ജോലി നല്കേണ്ടേ....

പക്ഷേ മലയാള പ്രേക്ഷകര് രക്ഷപെട്ടു....

നോക്കീക്കോളൂ.... ഇനിയെല്ലാവരും സിനിമയെടുക്കുമ്പോള്
ചവറു സിനിമകളെടുക്കില്ല...

ഒരോ സിനിമയും പെര്ഫക്ടാക്കാന് എല്ലാവരും ശ്രദ്ധിക്കും

തെറി കേള്ക്കാന് തൊലിക്കട്ടിയുള്ള വര് പണ്ഡിറ്റിനോളം വേറാരും ഇല്ല.

ഇത്തരം സിനിമകള് സന്തോഷ് പണ്ഡിറ്റല്ലാതെ മറ്റാരെടുത്താലും ജനം നേരിട്ട് വീട്ടില് വന്ന് തെറി വിളിക്കും.

സന്തോഷ് പണ്ഡിറ്റിനു പഠിക്കുകയാണോടാ എന്നു കേള്ക്കാന് ഏതെങ്കിലും മലയാള സിനിമാ സംവിധായകന് തയ്യാറാകുമോ?

സന്തോഷ് പണ്ഡിറ്റിനു നന്ദി....

താങ്കള് മലയാള സിനിമയുടെ രക്ഷകനാണ്.... (നിര്മ്മിതാക്കളുടേയും)